Appam, Appam - Malayalam

സെപ്റ്റംബർ 30 – മൃഗങ്ങളെ സ്നേഹിക്കുക!

നിങ്ങൾക്ക് ചുറ്റിലും കോടി കണക്കിൽ പക്ഷികളും മൃഗ ജാതികളും ഉണ്ട്, ഇവയെ  ഏതുരീതിയിൽ സംരക്ഷിച്ച് കാത്തു പരിപാലിച്ച സ്നേഹം പ്രകടിപ്പിക്കുവാൻ സാധിക്കുമോ അങ്ങിനെ  സകല രീതിയിലും അവയെ സ്നേഹിച്ച സംരക്ഷിക്കുക.

നീതിമാൻ സകല ജീവികളെയും സ്നേഹിച്ച അവയെ സംരക്ഷിക്കുന്നു എന്ന് സത്യവേദപുസ്തകം പറയുന്നു. കർത്താവ് ഒരുപാട് ജീവികളെ മനുഷ്യനെ സഹായിക്കുവാൻ വേണ്ടി സൃഷ്ടിച്ചു പശു പാൽ നൽകുന്നു. കാളകൾ വണ്ടി വലിക്കുവാൻ. നിലം ഉഴുത് അതിനെ പരിപാലിക്കുവാൻ നമുക്ക് ഉപയോഗപ്പെടുന്നു, പട്ടികൾ വീട് സൂക്ഷിക്കുന്നു കുടുംബം സംരക്ഷിക്കുന്നു എല്ലാ പട്ടികൾക്ക് ബുദ്ധി അധികമാകുന്നു അവ വീട്ടിലെ കുട്ടികളെയും സകലവിധ അപകടത്തിൽ നിന്നും നമ്മെ സംരക്ഷിക്കുന്നു. മൃഗങ്ങൾക്ക് സംസാരിക്കുവാൻ കഴിവില്ല എങ്കിലും അവ  നമ്മെ വളരെയധികം സ്നേഹിക്കുന്നവയായിരിക്കുന്നു. ഏലിയാ വിന് കർത്താവ് ഭക്ഷണം നൽകുവാൻ തീരുമാനിച്ചപ്പോൾ അത് മനുഷ്യൻ മുഖാന്തരം അല്ല  കാക്കകൾ മുഖാന്തരം ആന്ന്  നൽകിയത്. ഓരോ ദിവസവും അതിരാവിലെയും വൈകിട്ട് സമയങ്ങളിലും കാക്കകൾ അവന് അപ്പവും ഇറച്ചിക്കഷണവും  കൊണ്ടുവന്നു. കർത്താവു അങ്ങനെ ആ പ്രവാചകന്  സ്നേഹത്തോടെ സമൃദ്ധിയായി ഭക്ഷണം നൽകി സംരക്ഷിച്ചു. യോനാ പ്രവാചകനെ വിഴുങ്ങുവാൻ കർത്താവു മീനിനെ ഏർപ്പാട് ചെയ്തു. അത് അവനെ വിഴുങ്ങി എങ്കിലും മൂന്നുദിവസം ശരിയായ രീതിയിൽ സംരക്ഷിച്ചു. എവിടെവച്ച്

യോനാവിനെ തന്റെ വയറ്റിൽനിന്ന് വിടുവിക്കണമെന്ന് കർത്താവു കല്പിച്ചുവോ അവിടെത്തന്നെ അവനെ കരയിൽ ശർദ്ദിച്ചു. കർത്താവിനെ തള്ളി  കളഞ്ഞ സമയത്ത് പത്രോസിന് ബുദ്ധി ഉപദേശിക്കുവാൻ വേണ്ടി തക്കസമയത്ത് കോഴി കൂകി അങ്ങനെ അവൻ ബുദ്ധി പഠിച്ചു

കർത്താവിനും ശിഷ്യന്മാർക്കും നികുതി അടയ്ക്കുവാൻ വേണ്ടി കടലിൽ ഉണ്ടായിരുന്ന മത്സ്യം തന്റെ പക്കൽ ഉണ്ടായിരുന്ന പണം അവർക്ക് നൽകി സഹായിച്ചു. അങ്ങനെ ആയിരം പതിനായിരം പക്ഷിമൃഗാദികൾ ദൈവത്തെ എങ്ങനെ സഹായിക്കുമെന്ന് ആലോചിച്ച് ചിന്തിച്ചു നടക്കുന്നു.

ബീലേയാം എന്ന് പറയുന്ന പ്രവാചകൻ തന്റെ  വാഹനമായ കഴുതയെ മൂന്നുപ്രാവശ്യം തല്ലിയപ്പോൾ ദൈവദൂതൻ നീ മൂന്നു പ്രാവശ്യം നിന്നെ കഴുതയെ തല്ലിയത് എന്തിനു എന്ന് ചോദിച്ചു

(സംഖ്യ 22: 32) കഴുതയെ അവൻ എത്ര പ്രാവശ്യം തല്ലി എന്നുപോലും വ്യക്തമായ കണക്ക് ദൂതന്റെ കയ്യിൽ ഉണ്ടായിരുന്നു അങ്ങനെ ദൂതൻ പ്രവാചകനോട് സംസാരിച്ചത് കാണുമ്പോൾ ദൂതൻ എത്രത്തോളം മൃഗത്തോട് കരുതലും സ്നേഹവും ഉള്ളവൻ ആയിരുന്നു എന്ന് നമുക്ക് മനസ്സിലാക്കുവാൻ സാധിക്കും.

പാവപ്പെട്ട ആ കഴുതയുടെ അവസ്ഥ നോക്കുക ഊരിപ്പിടിച്ച വാളുമായി ദൈവദൂതൻ ഒരുഭാഗത്ത്, അവന്റെ യജമാനനായ പ്രവാചകൻ വേറെ ഒരു ഭാഗത്ത്, സത്യമറിയാതെ പ്രവാചകൻ വീണ്ടും വീണ്ടും ആ കഴുതയെ തല്ലിയപ്പോൾ കഴുത വാ തുറന്നു സംസാരിക്കുവാൻ ആരംഭിച്ചു

കഴുത ബിലെയാമിനോടു: ഞാൻ നിന്റെ കഴുതയല്ലയോ? ഇക്കാലമൊക്കെയും എന്റെ പുറത്തല്ലയോ നീ കയറിനടന്നതു? ഞാൻ എപ്പോഴെങ്കിലും ഇങ്ങനെ നിന്നോടു കാണിച്ചിട്ടുണ്ടോ എന്നു ചോദിച്ചു. ഇല്ല എന്നു അവൻ പറഞ്ഞു.( സംഖ്യ22:30).

ദൈവ മകളേ പക്ഷിമൃഗാദികളുടെ സ്നേഹമുള്ളവരായി അതിനെ പരിപാലിക്കുക.

ഓർമ്മയ്ക്കായി:  സകലജഡത്തിന്നും ആഹാരം കൊടുക്കുന്നവന്നു — അവന്റെ ദയ എന്നേക്കുമുള്ളതു.  ( സങ്കീ.136:25)

Leave A Comment

Your Comment
All comments are held for moderation.