Appam, Appam - Malayalam

ഓഗസ്റ്റ് 25 – അലരി ചെടി

അവർ പുല്ലിന്റെ ഇടയിൽ നീർത്തോടു കൾക്കരികെയുള്ള അലരികൾപോലെ മുളെച്ചുവരും.(യെശ്ശ 44:4)

ആത്മീയമായി യാക്കോബിന്നു ഇസ്രയേൽ ജനങ്ങൾക്കും കർത്താവ് വളരെ അധികം അനുഗ്രഹങ്ങൾ നൽകി. അതിൽ ഒരു അനുഗ്രഹം അവർ പുല്ലിന്റെ ഇടയിൽ നീർത്തോടുകൾക്കരികെയുള്ള അലരികൾപോലെ മുളെച്ചുവരും. എന്നതാകുന്നു.

സത്യവേദപുസ്തകത്തിൽ കോഫർ അത്തി ചന്ദനം തേക്ക് തുടങ്ങിയ മരങ്ങളെക്കുറിച്ചും ഒരുപാട് പുഷ്പങ്ങളെ കുറിച്ചും പറയുന്നു എങ്കിലും വൃക്ഷങ്ങളുടെ മദ്ധ്യത്തിൽ ഇതിന് ഇന്നും ഒരു പ്രത്യേക സ്ഥാനം ഉണ്ട്. സത്യവേദപുസ്തകത്തിൽ 5 സ്ഥലങ്ങളിൽ ഈ ചെടിയെ കുറിച്ച് രേഖപ്പെടുത്തിയിരിക്കുന്നു( ലേവ്യ 23: 40 ഇയ്യോബ് 40 :22 സങ്കീർത്തനം 137: 2 യെശ്ശ  15: 7,  44: 4) ഈ ചെടിയുടെ ബന്ധത്തിൽ നദികളും പുഴകളും ചേർക്കപ്പെട്ടിരിക്കുന്നു ലേവ്യ (20: 40 )ആറ്റു  അലരി എന്നും ഇയ്യോബ് 40 :22ൽ നദിയുടെ അലരി എന്നും  രേഖപ്പെടുത്തിയിരിക്കുന്നു, ഇവ എപ്പോഴും വെള്ളം നിറഞ്ഞ ഭാഗത്ത് മാത്രമേ വളരുകയുള്ളൂ.

നിങ്ങളുടെ അകത്ത് ജീവന്റെ നദിയായ പരിശുദ്ധാത്മാവ് ഒഴുകി വരുന്ന സമയത്ത് നിങ്ങൾ അലരി ചെടികൾ പോലെ സമൃദ്ധിയായി വളർന്നു പടർന്നു പന്തലിച്ച സുഗന്ധം പരത്തും ആറ്റരികത്ത്  നട്ടിരിക്കുന്നത് കാലത്ത് ഫലം കായ്ക്കുന്ന ഇല വാടാത്തതുമായവൃക്ഷം പോലെയിരിക്കും നിങ്ങൾ ചെയ്യുന്നതൊക്കെയും സാധിക്കും (സങ്കീർത്തനം 1: 3).

സത്യവേദപുസ്തകത്തിൽ നദികളെക്കുറിച്ച് എഴുതപ്പെട്ടിരിക്കുന്ന സകല സ്ഥലങ്ങളിലും അവയെക്കുറിച്ച് വായിക്കുന്ന സമയത്ത് ആഴമായ ദൈവീക സത്യങ്ങൾ അതിലൂടെ നമുക്ക് മനസ്സിലാക്കുവാൻ സാധിക്കും, ഏദൻ  തോട്ടത്തിൽ നിന്ന് ഒരു നദി ഉത്ഭവിച്ചു അത് നാലായി വിഭജിച്ച് പോകുന്നു അവിടെ പൊന്നു വിളയുന്നു എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്, പൊന്ന് എന്നുപറയുമ്പോൾ അത് വിശുദ്ധിയെ കുറിച്ചും വിശ്വാസത്തെക്കുറിച്ചും പറയുന്നത് ആകുന്നു, ആ നദി നമ്മുടെ ഹൃദയത്തെ സന്തോഷിപ്പിക്കുന്നു, അത് നമുക്ക് വളരെയധികം സന്തോഷം നൽകുന്ന ഒരു നന്ദി ആകുന്നു സത്യ വേദപുസ്തകം പറയുന്നു”ഒരു നദി ഉണ്ടു; അതിന്റെ തോടുകൾ ദൈവനഗരത്തെ, അത്യുന്നതന്റെ വിശുദ്ധനിവാസത്തെ തന്നേ, സന്തോഷിപ്പിക്കുന്നു. (സങ്കീ 46: 4) ആ  നദി  പരിശുദ്ധാത്മാവ് ആകുന്നു.

എന്നിൽ വിശ്വസിക്കുന്നവന്റെ ഉള്ളിൽ നിന്നു തിരുവെഴുത്തു പറയുന്നതുപോലെ ജീവജലത്തിന്റെ നദികൾ ഒഴുകും” എന്നു വിളിച്ചു പറഞ്ഞു.അവൻ ഇതു തന്നിൽ വിശ്വസിക്കുന്നവർക്കു ലഭിപ്പാനുള്ള ആത്മാവിനെക്കുറിച്ചു ആകുന്നു പറഞ്ഞതു; യേശു അന്നു തേജസ്കരിക്ക പ്പെട്ടിട്ടില്ലായ്കയാൽ ആത്മാവു വന്നിട്ടില്ലാ യിരുന്നു. (യോഹന്നാന് 7 :38 -39) ആ നദിയെ യോഹന്നാൻ കണ്ട സമയത്ത് പളുങ്കു  പോലെ ശുദ്ധമായ ജീവ വെള്ളം ഒഴുകുന്ന ജീവ നദി  ദൈവവും കുഞ്ഞാടും ഇരിക്കുന്ന സിംഹാസനത്തിൽ നിന്ന് ഒഴുകി വന്നു എന്ന് എനിക്ക് അവൻ കാണിച്ചു (വെളി  22: 1) എന്ന് യോഹന്നാൻ പറയുന്നു.

ദൈവ മക്കളെ നിങ്ങൾ എപ്പോഴും പരിശുദ്ധാത്മാവ് എന്ന നദിയോട് ദീർഘമായി ബന്ധം പുലർത്തുന്നവർ ആയിരിക്കുവിൻ  ഏതു മരത്തിന്റെ വേരുകൾ ആറ്റരികത്തു നട്ടിരിക്കുന്നുവോ അത് നല്ലവണ്ണം വെള്ളം വലിച്ചെടുത്തു മധുരമുള്ള ഫലം നമുക്ക് നൽകുന്നതായിരിക്കും, നിങ്ങൾ ഫലം പുറപ്പെടുവാൻ വേണ്ടി വിധിക്കപ്പെട്ടവർ ആറ്റരികത്തു നട്ടിരിക്കുന്ന ആലരി ചെടികൾ, നിങ്ങൾ വെള്ളത്തിന്റെ അരികിലേക്ക് ഉണ്ടെങ്കിൽ ദൈവത്തിന്റെ അനുഗ്രഹം കിട്ടിയവർ ആയിരിക്കും.

ഓർമ്മയ്ക്കായി:- അവൻ വെള്ളത്തിന്നരികെ നട്ടിരിക്കുന്നതും ആറ്റരികെ വേരൂന്നിയിരിക്കുന്നതുമായ വൃക്ഷംപോലെയാകും; .(യീരേ 17:8)

Leave A Comment

Your Comment
All comments are held for moderation.