No products in the cart.
ജൂലൈ 30 – പ്രാപ്തിയുള്ളവൻ
“ആകയാൽ ഈ സംഭവിപ്പാനുള്ള എല്ലാറ്റിന്നും ഒഴിഞ്ഞു പോകുവാനും മനുഷ്യ പുത്രന്റെ മുമ്പിൽ നില്പാനും നിങ്ങൾ പ്രാപ്തരാകേണ്ടതിന്നു സദാകാലവും ഉണർന്നും ർത്ഥിച്ചുംകൊണ്ടിരിപ്പിൻ” (ലൂക്കോസ് 21 :36).
പ്രാപ്തിയുള്ളവൻ എന്ന് വെച്ചാൽ യോഗ്യതയുള്ളവൻ അല്ലെങ്കിൽ കഴിവുള്ളവൻ എന്ന് അർത്ഥം. ഒരു ജോലിയിൽ ചേരുവാൻ, ഇലക്ഷനിൽ വോട്ട് ചെയ്യുവാൻ ഒരു മനുഷ്യന് പ്രാപ്തിയും യോഗ്യതയും ഉണ്ടാകണം, ഡോക്ടർ അല്ലെങ്കിൽ എൻജിനീയർ തുടങ്ങിയ തൊഴിൽ ചെയ്യുന്നവർക്ക് വിദ്യാഭ്യാസ യോഗ്യതയും പരിശീലനവും അത്യാവശ്യം എങ്കിൽ കർത്താവിന്റെ മുമ്പിൽ നിൽക്കുന്ന നിങ്ങൾക്ക് എത്രത്തോളം യോഗ്യത ഉണ്ടായിരിക്കണം
അപ്പോൾതന്നെ പൗലോസ് എഴുതുമ്പോൾ”നിങ്ങളെ വിളിച്ചിരിക്കുന്ന വിളിക്കു യോഗ്യമാംവണ്ണം സ്നേഹത്തിൽ അന്യോന്യം പൊറുക്കക (എഫെ 4 :1-2) അവൻ നിങ്ങളെ തന്റെ മക്കളായി, അവകാശികൾ ആകുവാൻ വേണ്ടി വിളിച്ചിരിക്കുന്നു. അവന്റെ സഹോദരന്മാരായി സ്നേഹിതന്മാർ ആയി ഇരിക്കുവാൻ വേണ്ടി വിളിച്ചിരിക്കുന്നു, അവന്റെ മണവാട്ടിയായി സ്നേഹത്തിൽ ആഴമായി കൂട്ടായ്മ ആചരിക്കുവാൻ നിങ്ങളെ വിളിച്ചിരിക്കുന്നു ചിലരെ ലോക ആരംഭത്തിനു മുമ്പായി അമ്മയുടെ വയറ്റിൽ വച്ച് തന്നെ വിളിച്ചിരിക്കുന്നു, ചിലരെ ഉപദ്രവത്തിന്റെ ഗുഹക്കുള്ളിലാ യിരുന്ന സമയത്ത് വിളിച്ചിരിക്കുന്നു എങ്ങനെയായാലും നിങ്ങൾ ക്രിസ്തുവിന്റെ വിളിക്ക് യോഗ്യരായിരിക്കണം.
രണ്ടാമതായി സുവിശേഷത്തിന് യോഗ്യരായിരിക്കണം. “നിങ്ങൾ ക്രിസ്തുവിന്റെ സുവി ശേഷത്തിന്നു യോഗ്യമാംവണ്ണംമാത്രംനടപ്പിൻ” (ഫിലി 1 :27) ഇവിടെ സുവിശേഷം എന്ന് പറയുന്നത് ഒരു സാധാരണ കാര്യമല്ല അത് കർത്താവിന്റെ രക്തം കൊണ്ട് സമ്പാദിച്ച വില കൂടിയ ഒന്നാകുന്നു. അതിലെ കുരിശിന്റെ കഷ്ടപ്പാടുകൾ, മരണം അടക്കം ഉയർപ്പ് തുടങ്ങിയവ ഉള്ള ടങ്ങിയിരിക്കുന്നു.
ഈ സുവിശേഷം നമുക്ക് എളുപ്പത്തിൽ കിട്ടിയ ഒന്നല്ല, ഇതിനെ നമ്മുടെ കൈകളിൽ എത്തിക്കുവാൻ വേണ്ടി അപ്പോസ്തലന്മാർ ഒരുപാട് കഷ്ടം സഹിച്ചു, രക്തസാക്ഷികളായി മരിച്ചു ജീവനോടെ അവരെ കത്തിച്ചു, എങ്കിൽ എത്രത്തോളം കഷ്ടപ്പാടുകൾ സഹിച്ചു അവർ സുവിശേഷം നിങ്ങളുടെ കൈകളിൽ എത്തിച്ചു കാണും എന്ന് ഓർക്കുവിൻ. അതുകൊണ്ട് ആ സുവിശേഷത്തിന് യോഗ്യരായി നടക്കുക.
മൂന്നാമതായി സ്വർഗീയ രാജ്യത്തിന് യോഗ്യർ ആയി ജീവിക്കണം”അതു നിങ്ങൾ കഷ്ടപ്പെടുവാൻ ഹേതുവായിരിക്കുന്ന ദൈവരാജ്യത്തിന്നു നിങ്ങളെ യോഗ്യന്മാരായി എണ്ണും എന്നിങ്ങനെ ദൈവത്തിന്റെ നീതിയുള്ള വിധിക്കു അടയാളം ആകുന്നു. (2 തെസ്സ 1: 5) ദൈവ മകളേ നിങ്ങൾക്കുവേണ്ടി സ്വർഗ്ഗത്തിലെ രാജാധിരാജാവിന്റെ കൊട്ടാരത്തിൽ മഹത്വത്തിന്റെ ഭവനം ഒരുക്കിവെച്ചിരിക്കുന്നു. നിങ്ങൾ ഈ സ്വർഗീയ രാജ്യത്തിൽ പ്രവേശിക്കുവാൻ യോഗ്യരായിരിക്കുന്നുവോ എന്ന് സ്വയം പരിശോധിക്കുക, നാം അവസാനനാളുകളിൽ നിൽക്കുന്നു എന്ന കാര്യം നിങ്ങൾ മറന്നു പോകരുത്.
ഓർമ്മയ്ക്കായി: “എങ്കിലും ഉടുപ്പു മലിനമാകാത്ത കുറേ പേർ സർദ്ദിസിൽ നിനക്കുണ്ടു” (വെളിപാട് 3:4).