Appam, Appam - Malayalam

ജൂലൈ 08 – ശ്രദ്ധിച്ചു നോക്കുന്നവ

“ആകാശത്തിലെ പറവകളെ നോക്കുവിൻ; അവ വിതെക്കുന്നില്ല, കൊയ്യുന്നില്ല, കളപ്പുരയിൽ കൂട്ടിവെക്കുന്നതുമില്ല എങ്കിലും സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവു അവയെ പുലർത്തുന്നു; അവയെക്കാൾ നിങ്ങൾ ഏറ്റവും വിശേഷതയുള്ളവരല്ലയോ ?” (മത്താ 6 :26)

എങ്ങനെ വെള്ളം കൊണ്ട് സമുദ്രം നിറഞ്ഞുകവിയുന്നുവോ അതുപോലെ പലവിധ കഷ്ടതകൾ കൊണ്ട് ലോകം നിറഞ്ഞിരിക്കുന്നു, ഭക്ഷണത്തെ ക്കുറിച്ചുള്ള ചിന്ത, നാളത്തെ ദിവസത്തെ കുറിച്ചുള്ള ചിന്ത, കുടുംബത്തെക്കുറിച്ചുള്ള ചിന്താ മറ്റുള്ളവരെ കുറിച്ചുള്ള ചിന്ത ഭയം കൊണ്ട് ഉണ്ടാകുന്ന ചിന്ത എണ്  ആയിരക്കണക്കിൽ കാരണമില്ലാതെ ചിന്തകൾ മുഖാന്തരം ഉണ്ടാകുന്ന കഷ്ടതകൾ കൊണ്ട് ഈ ലോകം നിറഞ്ഞിരിക്കുന്നു, ഇതിന് പരിഹാരമായി കർത്താവ് പറയുന്ന വാക്കുകൾ ശ്രദ്ധിക്കുക. അവൻ പ്രകൃതിയെ ശ്രദ്ധിച്ചു നോക്കുവാൻ നമ്മോട് കൽപ്പിക്കുന്നു.

ആകാശത്തിലെ പറവകളെ നോക്കുവിൻ; അവ വിതെക്കുന്നില്ല, കൊയ്യുന്നില്ല, കളപ്പുരയിൽ കൂട്ടിവെക്കുന്നതുമില്ല എങ്കിലും സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവു അവയെ പുലർത്തുന്നു; അവയെക്കാൾ നിങ്ങൾ ഏറ്റവും വിശേഷതയുള്ളവരല്ലയോ ?

വയലിലെ താമര എങ്ങനെ വളരുന്നു എന്നു നിരൂപിപ്പിൻ; അവ അദ്ധ്വാനിക്കു ന്നില്ല, നൂല്ക്കുന്നതുമില്ല.എന്നാൽ ശലോമോൻ പോലും തന്റെ സർവ്വ മഹത്വത്തിലും ഇവയിൽ ഒന്നിനോളം ചമഞ്ഞിരുന്നില്ല വയലിലെ പുല്ലിനെ ദൈവം ഇങ്ങനെ ചമയിക്കുന്നു എങ്കിൽ, അല്പവിശ്വാസികളേ, നിങ്ങളെ എത്ര അധികം.

വേനലവധിക്കാലത്ത് മലകളിൽ ഉള്ള സുഖവാസകേന്ദ്രങ്ങൾക്ക് യാത്രയായി പോകു മ്പോൾ അവിടെ രണ്ട് വശത്തും നല്ല ഭംഗിയുള്ള പൂക്കൾ നിൽക്കുന്നത് നമുക്ക് കാണുവാൻ കഴിയും, അതിന് ഒരു രീതിയിലുമുള്ള ദുഃഖമില്ല. അവിടെയുള്ള പ്രകൃതിദത്തമായ മരങ്ങളെയും ചെടികളെയും നോക്കുവിൻ അവ നമ്മോട് ഉപദേശിക്കുന്നത് ദുഃഖിക്കരുത്, സന്തോഷിച്ചു ഉല്ലസിക്കുക എന്നാകുന്നു

നിങ്ങൾ കുറ്റാലത്ത് ചെല്ലുന്ന സമയത്ത് അവിടെ ഭംഗിയുള്ള വെള്ളച്ചാട്ടങ്ങൾ, സുന്ദരമായ പുഷ്പങ്ങൾ തുടങ്ങിയവ നമ്മുടെ ഹൃദയത്തെ വശീകരിക്കുന്നു, അവയെ നോക്കുന്ന സമയത്ത് നമ്മുടെ ഹൃദയത്തിലുള്ള സകല ദുഃഖങ്ങളും ഇല്ലാതെയായി കർത്താവിന്റെ മഹത്വം നമ്മുടെ ഹൃദയത്തിൽ നിറയും.

ഒരിക്കൽ ഒരു വിശ്വാസി മഞ്ഞുമൂടിയ ധ്രുവ പ്രദേശത്ത് ഗവേഷണത്തിനു വേണ്ടി ചെന്നു അദ്ദേഹം അവിടെ ചെന്ന സമയത്ത് മഞ്ഞുമല അടർന്നു അദ്ദേഹത്തിന്റെ ദേഹത്ത് വീണു അദ്ദേഹം മഞ്ഞു കൊണ്ട് മൂടപ്പെട്ടു രക്ഷപെടുവാൻ ഒരു മാർഗ്ഗവുമില്ല, പക്ഷേ ഇതിന്റെ മുകളിൽ ഒരു ആകാശമുണ്ട് ആകാശത്ത് ഒരുപാട് നക്ഷത്രങ്ങൾ ഉണ്ട് ആ നക്ഷത്രങ്ങളെ സൃഷ്ടിച്ച ഒരു ദൈവമുണ്ട് ആ ദൈവം എന്നെ  വിളിച്ചവൻ ആകയാൽ സംരക്ഷിക്കും, എന്നും പറഞ്ഞു അദ്ദേഹം ദൈവത്തെ സ്തുതിക്കുവാൻ ആരംഭിച്ചു അത്ഭുതമെന്നു പറയട്ടെ, അദ്ദേഹത്തിന്റെ കൂടെ ജോലി ചെയ്യുന്ന ഒരു വ്യക്തി ആ വഴിക്ക് വരുവാൻ ഇടയായി ആ മഞ്ഞുമൂടി കിടക്കുന്ന സ്ഥലം കണ്ടപ്പോൾ അദ്ദേഹത്തിന് എന്തോ ഒരു പന്തികേട് തോന്നി അവിടെ കുഴിച്ചു നോക്കി അപ്പോൾ ഇദ്ദേഹത്തെ അദ്ദേഹത്തിന് രക്ഷപ്പെടുത്തുവാൻ കഴിഞ്ഞു,.

ദൈവമക്കളെ നിങ്ങൾക്ക് കഷ്ടപ്പാട് ഉണ്ടോ? ദുഃഖമുണ്ടോ? ദാരിദ്ര്യം ആണോ?  സ്വർഗ്ഗത്തിന് മുകളിൽ ഇരിക്കുന്ന ദൈവത്തെ നോക്കി പാർക്കുക അവൻ തീർച്ചയായും നിങ്ങൾക്ക് സ്വസ്ഥത സമാധാനം നൽകും.

ഓർമ്മയ്ക്കായി : “മനോവ്യസനം ഹേതുവായി മനുഷ്യന്റെ മനസ്സിടിയുന്നു; ഒരു നല്ല വാക്കോ അതിനെ സന്തോഷിപ്പിക്കുന്നു” (സദൃശ്യ 12 :25).

Leave A Comment

Your Comment
All comments are held for moderation.