No products in the cart.
സെപ്റ്റംബർ 25 – ആ കഴുത
അപ്പോൾ യഹോവ കഴുതയുടെ വായ് തുറന്നു; അതു ബിലെയാമിനോടു: നീ എന്നെ ഈ മൂന്നു പ്രാവശ്യം അടിപ്പാൻ ഞാൻ നിന്നോടു എന്തു ചെയ്തു എന്നു ചോദിച്ചു.കഴുത ബിലെയാമിനോടു: ഞാൻ നിന്റെ കഴുതയല്ലയോ? ഇക്കാലമൊക്കെയും എന്റെ പുറത്തല്ലയോ നീ കയറിനടന്നതു? ഞാൻ എപ്പോഴെങ്കിലും ഇങ്ങനെ നിന്നോടു കാണിച്ചിട്ടുണ്ടോ എന്നു ചോദിച്ചു. ഇല്ല എന്നു അവൻ പറഞ്ഞു. (സംഖ്യ 22 :28,30)
കഴുതയെ കുറിച്ച് ഒരുപാട് സംഭവങ്ങൾ സത്യവേദപുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്, അബ്രഹാം തന്റെ മകനായ ഇസഹാക്കിനെ ദൈവത്തിന് യാഗമായി സമർപ്പിക്കുവാൻ വേണ്ടി മോറിയാ മലയിലേക്ക് ചെന്നപ്പോൾ കഴുത യിൽ കോപ്പിട്ടു ചെന്ന് എന്ന് നമുക്ക് വായിക്കുവാൻ കഴിയും ( ഉല്പത്തി 22:3).
യാക്കോബിനെ പുത്രന്മാർ ധാന്യം വാങ്ങാൻ ഈജിപ്തിലേക്ക് ചെന്നത് കഴുതപ്പുറത്ത് കയറിയാണു.ധാന്യങ്ങൾ കഴുതപ്പുറത്ത് കയറ്റിയാണ് തിരികെ കൊണ്ട് വന്നത് എന്ന് നമുക്ക് വായിക്കുവാൻ കഴിയും ( ഉല്പത്തി 42:26).
പക്ഷേ വാ തുറന്നു സംസാരിക്കുവാൻ അതിലൂടെ ഒരു പ്രവാചകനെ ബുദ്ധി പഠിപ്പിക്കുവാൻ കർത്താവ് ഏൽപ്പിച്ചത് ഒരു കഴുതയെ ആയിരുന്നു. ഇത് ഏറ്റവും വലിയ അത്ഭുതമാകുന്നു
എങ്ങനെ പൂവൻ കോഴിയെ കൊണ്ട് കൂകിപ്പിച്ചു പത്രോസിനു ദൈവം ബുദ്ധി പഠിപ്പിച്ചുവോ അതുപോലെ ബിലെയാം പ്രവാചകൻ ബുദ്ധി പഠിക്കുവാൻ കർത്താവു കഴുതയെ ഏൽപ്പിച്ചു. നോക്കുക കർത്താവിന്റെ ദൂതൻ ഊരിപ്പിടിച്ച വാളുമായി വഴിയിലെ നിൽക്കുന്നത് കണ്ട കഴുത ആ പ്രവാചകനെ രക്ഷിക്കുവാൻ വേണ്ടി വഴിമാറി സഞ്ചരിച്ചു. പക്ഷേ അതിനെക്കുറിച്ച് മനസ്സിലാക്കാത പ്രവാചകൻ കഴുതയെ വടികൊണ്ട് ഇടവിടാതെ അടിച്ചു ആ വിശ്വസ്ത കഴുത തന്റെ യജമാനനെ രക്ഷപ്പെടുത്തുവാൻ വേണ്ടി വീണ്ടും മുമ്പോട്ടു ചെല്ലുവാൻ ആഗ്രഹിച്ച എങ്കിലും യജമാനന്റെ അടികൊണ്ട് അതിനു മുമ്പോട്ടു ചെല്ലുവാൻ സാധിച്ചില്ല.
നിങ്ങളെ ചുറ്റിയുള്ള പല പക്ഷികളും മൃഗജാതികളും കർത്താവിന്റെ സകല പ്രവർത്തികളെയും മനസ്സിലാക്കി, പൂർണമായി അനുസരിക്കുന്നു നൂറുശതമാനം അവന്റെ കല്പന പ്രകാരം പ്രവർത്തിക്കുന്നു. പക്ഷേ മനുഷ്യൻ കണ്ണുണ്ടെങ്കിലും അന്ധനായി ചെവി ഉണ്ടെങ്കിലും ചെകിടനായി തന്റെ മനസ്സുപോലെ കർത്താവിനു വിരോധ മായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു.
കർത്താവ് പ്രവാചകന്റെ കണ്ണുതുറന്നു. അപ്പോൾ കർത്താവിന്റെ ദൂതൻ തനിക്ക് മുമ്പായി ഊരിപ്പിടിച്ച വാളുമായി നിൽക്കുന്നത് കണ്ടു. ഉടൻ തന്നെ പ്രവാചകൻ കമിഴ്ന്നു വീണു ദൂതനെ നമസ്കരിച്ചു. നിങ്ങളുടെ ആത്മീയ കണ്ണുകളും നിങ്ങളുടെ ആത്മീയ ചെവികളും എപ്പോഴും കർത്താവിനു വേണ്ടി തുറന്നിരിക്കുന്നത് ആവശ്യമായിരിക്കുന്നു. നിങ്ങളുടെ ഹൃദയം എപ്പോഴും ദൈവഹിതത്തിനു വേണ്ടി കാത്തിരിക്കണം.
പുതിയനിയമത്തിലെ നല്ല സമരിയാക്കാരന്റെ കഴുത എത്രത്തോളം ക്ഷമ ഉള്ളതായിരുന്നു എന്ന കാര്യം ശ്രദ്ധിച്ചു നോക്കുക മുറിവ് പറ്റിയ മനുഷ്യനെ ചുമന്നു ചെന്നു, അന്ന് ആ കഴുത അവിടെ ഇല്ലാതിരുന്നെങ്കിൽ നല്ല സമരിയാക്കാരന്റെ ദൗത്യം പൂർത്തിയാവുക ഇല്ലായിരുന്നു. അവർക്ക് ചത്രത്തിൽ എത്തിച്ചേരുവാൻ കഴിയില്ലായിരുന്നു. യജമാനൻ ചുമക്കേണ്ട ഭാരം മൊത്തം ആ കഴുത ചുമന്നു.
ദൈവ മക്കളെ, മക്കളുടെ ഭാരതത്തെ മാതാപിതാക്കൾ ചുമക്കുന്നു, സുവിശേഷകരുടെ ഭാരത്തെ വിശ്വാസികൾ ചുമക്കുന്നു. ഈ ലോകത്തുള്ള സകലരുടെയും ഭാരത്തെ കർത്താവ് ചുമക്കുന്നു. അങ്ങനെ അവൻ ചുമടുതാങ്ങി ആയി തീർന്നു. അവന്റെ സ്നേഹത്തെ നമുക്ക് മറക്കുവാൻ കഴിയുമോ?
ഓർമ്മയ്ക്കായി:സീയോൻ പുത്രിയേ, ഉച്ചത്തിൽ ഘോഷിച്ചാനന്ദിക്ക; യെരൂശലേംപുത്രിയേ, ആർപ്പിടുക! ഇതാ, നിന്റെ രാജാവു നിന്റെ അടുക്കൽ വരുന്നു; അവൻ നീതിമാനും ജയശാലിയും താഴ്മയുള്ളവനും ആയി കഴുതപ്പുറത്തും പെൺകഴുതയുടെ കുട്ടിയായ ചെറുകഴുതപ്പുറത്തും കയറിവരുന്നു. (സെഖര്യാ 9:9).