No products in the cart.
ജൂലൈ 05 – ധ്യാനിക്കുന്നവൻ
“യഹോവയുടെ ന്യായപ്രമാണത്തിൽ സന്തോഷിച്ചു അവന്റെ ന്യായപ്രമാണത്തെ രാപ്പകൽ ധ്യാനിക്കുന്നവൻ ഭാഗ്യവാൻ” (സങ്കീ 1 :2).
ഭാഗ്യ ജീവിതം എന്തെന്ന് ഇവിടെ സത്യവേദപുസ്തകം നമ്മെ പഠിപ്പിക്കുന്നു. ഗിരി പ്രഭാഷണത്തിൽ കർത്താവ് ഒരുപാട് ഭാഗ്യവാൻമാരെ കുറിച്ച് പറഞ്ഞു, തന്റെ ജീവിത ഭാഗ്യ രഹസ്യത്തെ ദാവീദ് ഈ മേൽപ്പറഞ്ഞ ഭാഗത്ത് രേഖപ്പെടുത്തുന്നു.
ഒരു പള്ളിക്കൂടത്തിൽ ജോലി ചെയ്തുകൊണ്ടിരുന്ന ദൈവഭക്തിയുള്ള ക്രിസ്തീയ സഹോദരിക്ക് ഉച്ചഭക്ഷണ സമയം പ്രാർത്ഥനാ സമയം ആയിരുന്നു, ആ സമയത്ത് ഒക്കെയും പ്രാർത്ഥിക്കുന്ന ആ വ്യക്തിയെക്കുറിച്ച് മനസ്സിലാക്കിയ ആ സ്കൂളിലെ പ്രധാന അധ്യാപകൻ, എങ്ങനെയെങ്കിലും ആ വ്യക്തിയുടെ ഈ പ്രാർത്ഥനയ്ക്കു തടസ്സം ഉണ്ടാക്കണം എന്ന് തീരുമാനിച്ചു, അങ്ങിനെയുള്ള ഉച്ചസമയത്ത് അവരോട് ഹോസ്റ്റലിൽ താമസിക്കുന്ന വിദ്യാർത്ഥികൾ ഭക്ഷണം കഴിക്കുന്ന കാര്യത്തെക്കുറിച്ച് ശ്രദ്ധിക്കുവാൻ കൽപ്പന നൽകി, തന്റെ പ്രാർത്ഥനാ സമയം നഷ്ടപ്പെട്ടുപോയ അവസ്ഥയെക്കുറിച്ച് ആ സഹോദരി ചിന്തിച്ചെങ്കിലും ആ സമയം തനിക്ക് ധ്യാനത്തിന്റെ സമയമായി മാറ്റുവാൻ ആ സഹോദരിക്ക് കഴിഞ്ഞു.” മിണ്ടാതിരുന്നു, ഞാൻ ദൈവമെന്നു അറിഞ്ഞു കൊൾവിൻ” (സങ്കീ 46: 10) എന്ന വചനത്തിലൂടെ അവർ ദൈവത്തെ ധ്യാനിക്കുവാൻ തീരുമാനിച്ചു ആ സഹോദരിയുടെ കണ്ണുകൾ വിദ്യാർത്ഥികളെ ശ്രദ്ധിച്ച് എങ്കിലും മനസ്സു ദൈവത്തെ ധ്യാനിച്ച് കൊണ്ടിരുന്നു, അങ്ങിനെ കർത്താവിൽ സന്തോഷിച്ചു അതുകൊണ്ട് അവളുടെ ജീവിതം അനുഗ്രഹിക്കപ്പെട്ടു.
ഏതുസമയത്തും നിങ്ങൾക്ക് കർത്താവിന്റെ വചനങ്ങളെ ധ്യാനിക്കുവാൻ കഴിയും, ഏതുസമയത്തും നിങ്ങൾക്ക് കർത്താവിന്റെ ഗാനങ്ങൾ ആലപിച്ചു അവനെ മഹത്വ പ്പെടുത്താൻ കഴിയും, അത് യാത്രാ സമയത്ത് ആയാലും ജോലി ചെയ്യുന്ന സമയത്ത് ആയാലും നിങ്ങളുടെ ഹൃദയം കർത്താവിനെ ധ്യാനികട്ടെ, രാത്രിയും പകലും അവന്റെ വചനം ധ്യാനിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ എന്ന് വചനം പറയുന്നു.
ധ്യാനം എന്നു വച്ചാൽ എന്ത്? ദൈവവചനത്തെ ആഴമായി ചിന്തിച്ച് ദൈവത്തെ മഹത്വപ്പെടുത്തുന്നതാണ് ധ്യാനം. അങ്ങനെ കർത്താവിന്റെ വചനത്തെ ആഴമായി ചിന്തിക്കുന്ന സമയത്ത് നമ്മുടെ മനസ്സിൽ ഒരു തെളിഞ്ഞ ചിന്ത ഉണ്ടാകും, ലോക പരമായി നമ്മെ ആകർഷിക്കുന്ന സകലകാര്യങ്ങളും നമ്മളിൽ നിന്ന് അകന്നു പോകും, നമ്മുടെ ഹൃദയം കഴുകി വെടിപ്പാക്കപ്പെട്ട അവസ്ഥയിൽ ആയി തീരും. കർത്താവിന്റെ സ്നേഹമതിൽ നിറഞ്ഞു കവിയും, ഇത് ഒരു മഹത്വമേറിയ അനുഭവം ആയിരിക്കും.
സത്യ വേദപുസ്തകം പറയുന്നു”ഈ ന്യായപ്രാമണപുസ്തകത്തിലുള്ളതു നിന്റെ വായിൽനിന്നു നീങ്ങിപ്പോകരുതു; അതിൽ എഴുതിയിരിക്കുന്നതുപോലെ ഒക്കെയും പ്രമാണിച്ചുനടക്കേണ്ടതിന്നു നീ രാവും പകലും അതു ധ്യാനിച്ചുകൊണ്ടിരിക്കേണം; എന്നാൽ നിന്റെ പ്രവൃത്തി സാധിക്കും; നീ കൃതാർത്ഥനായും ഇരിക്കും.(യോശു 1:8)
ദൈവമക്കളെ കർത്താവിന്റെ വചനത്തെ ഇടവിടാതെ ധ്യാനിക്കുന്ന സമയത്ത് നിങ്ങളുടെ ഹൃദയം കത്തിജ്വലിക്കും അതിൽ പരിശുദ്ധാത്മാവു നിറയും, ദൈവമഹത്വം നിങ്ങളുടെ ഹൃദയത്തെ ആഴത്തിൽ നിറയും, കർത്താവിന്റെ വചനം രാത്രിയും പകലും ധ്യാനിക്കുക പുതിയ അനുഭവത്തിൽ എത്തിച്ചേരുക.
ഓർമ്മയ്ക്കായി: “നിന്റെ സാക്ഷ്യങ്ങൾ എന്റെ ധ്യാനമായിരിക്കകൊണ്ടു എന്റെ സകലഗുരുക്കന്മാരിലും ഞാൻ ബുദ്ധിമാനാകുന്നു” (സങ്കീ 119:99).