No products in the cart.
ഓഗസ്റ്റ് 13 – യോഗ്യരാകുവാൻ
ഇങ്ങനെ വല്ലവിധേനയും മരിച്ചവരുടെ ഇടയിൽ നിന്നുള്ള പുനരുത്ഥാനം പ്രാപിക്കേണം എന്നു വെച്ചും ഞാൻ അവന്റെ നിമിത്തം എല്ലാം ഉപേക്ഷിച്ചു ചവറു എന്നു എണ്ണുന്നു. (ഫിലി 3 :10 -11)
ക്രിസ്തു രണ്ടാമത് വരുന്ന സമയത്ത് അവന്റെ മുമ്പിൽ നാം യോഗ്യതയുള്ളവർ ആയിരിക്കണം, മരിച്ചവരിൽനിന്നു ഉയി ർത്ത് അവന്റെ കൂടെ ചൊല്ലുവാനുള്ള യോഗ്യത നമുക്കുണ്ടായിരിക്കണം. ഈ വിഷയത്തിൽ അപ്പോസ്തലനായ പൗലോസിനു ഉണ്ടായിരുന്ന തീവ്രതയെ കുറിച്ച് ഈ വചനത്തിൽ നമുക്ക് വായിക്കുവാൻ കഴിയും. വല്ലവിധേനയും എന്ന വാക്ക് ശ്രദ്ധിക്കുക, വല്ലവിധേനയും ഞാൻ യോഗ്യനായി തീരണം എന്ന് അവൻ പറയുന്നത് നോക്കുക.
വിദ്യാർഥികൾ ചില സമയത്ത് എങ്ങിനെയെങ്കിലും പരീക്ഷയിൽ വിജയിക്കണമെന്ന് പറയാറുണ്ട്. ചില വിദ്യാർത്ഥികൾ എങ്ങനെയെങ്കിലും കോളേജിൽ സീറ്റ് കിട്ടണമെന്ന് വിചാരിക്കാറുണ്ട്. ചില കച്ചവടക്കാർ എങ്ങനെയെങ്കിലും എന്റെ സാധനം വിറ്റു കിട്ടണമെന്ന് വിചാരിക്കാറുണ്ട്..
എങ്ങനെയെങ്കിലും എന്ന കാര്യം നിവൃത്തിക്കുവാൻ വേണ്ടി ചില പൊടിക്കൈകൾ പ്രയോഗിക്കാറുണ്ട്, കമ്മീഷൻ എന്നപേരിൽ ചിലപ്പോൾ പണം വാരിവിതറുന്നവരും ഉണ്ട്. പക്ഷേ ഇവിടെ അപ്പോസ്തലനായ പൗലോസ് അങ്ങിനെയുള്ള ഒരു പൊടിക്കൈകളും പ്രയോഗിചില്ല്. എങ്ങിനെയെങ്കിലും യോഗ്യതയുള്ള വൺ ആകുവാൻ വേണ്ടി തന്റെ ഉപവാസം പ്രാർത്ഥന തുടങ്ങിയവയ്ക്കായി അവൻ അധിക സമയം ചെലവഴിച്ചു കാണും. അവളുടെ കണ്ണുകൾ എങ്ങനെയെങ്കിലും മരിച്ചവരിൽ നിന്ന് ജീവനോടെ കർത്താവിന്റെ കൂടെ എഴുന്നേൽക്കാനുള്ള യോഗ്യത ഉണ്ടാക്കി തീർക്കണം എന്ന വിഷയത്തിൽ തീവ്രത ഉള്ളതായിരുന്നിരിക്കണം. 14 ലേഖനങ്ങളെഴുതിയ പൗലോസ് അത് എഴുതിയ ശേഷവും ഞാൻ യോഗ്യനല്ല എന്ന് പറയുന്നത് നോക്കുക.
മൂന്നാം സ്വർഗ്ഗം വരെ അവൻ എടുക്കപ്പെട്ടത് സത്യം, അവൻ ദൈവ രഹസ്യങ്ങളെ മനസ്സിലാക്കിയത് സത്യം, അവൻ പല രാജ്യങ്ങളിൽ സഞ്ചരിച്ച് സഭകൾ സ്ഥാപിച്ചതും സത്യം, അപ്പോസ്തലൻ എന്ന് വിളിക്കപ്പെടുവാൻ ഉള്ള സകല യോഗ്യതയും അവൾ ഉണ്ടായിരുന്നു, അത്രയും മഹത്വമുള്ള പൗലോസ് തന്നെ കുറിച്ച് പറയുമ്പോൾ, ഞാൻ എങ്ങനെയെങ്കിലും മരിച്ചവരിൽ നിന്ന് ജീവനോടെ കർത്താവിന്റെ കൂടെ എഴുന്നേൽക്കാൻ യോഗ്യനായ ധീരനും എന്ന് പറയുകയാണ്.
വീണ്ടും അവൻ എഴുതുമ്പോൾ”മറ്റുള്ളവരോടു പ്രസംഗിച്ചശേഷം ഞാൻ തന്നേ കൊള്ളരുതാത്തവനായി പോകാതിരിക്കേണ്ടതിന്നു എന്റെ ശരീരത്തെ ദണ്ഡിപ്പിച്ചു അടിമയാക്കുകയത്രേ ചെയ്യുന്നതു.
(1 കൊറി 9 :27) എങ്ങിനെയെങ്കിലും ഞാൻ യോഗ്യനായ തീരണം എന്നുള്ള ആഗ്രഹം നിങ്ങൾക്ക് ഉണ്ട് എങ്കിൽ നിങ്ങളുടെ ഹൃദയം വിശുദ്ധി കൊണ്ട് നിറയ്ക്കുവാൻ ഉള്ള അവസരം നോക്കും. ലോക ആഗ്രഹങ്ങളിൽ നിന്ന് നിങ്ങളുടെ മനസ്സ് പിൻ തിരിക്കും.
ഇത് ഒരു മത്സരം എന്ന കാര്യം നിങ്ങൾ ഒരിക്കലും മറന്നു പോകരുത്, ഓരോ ദിവസവും നിങ്ങൾ നിങ്ങളെത്തന്നെ പരിശോധിച്ചു നിങ്ങളെ ക്രമപ്പെടുത്തി വിശുദ്ധിയുടെ വഴിയിൽ ഓടിയില്ല എങ്കിൽ നിങ്ങളുടെ ജീവകിരീടം വേറെ ഒരു മനുഷ്യൻ കൊണ്ടുപോകും. സത്യ വേദപുസ്തകം പറയുന്നു “അങ്കം പൊരുന്നവൻ ഒക്കെയും സകലത്തിലും വർജ്ജനം ആചരിക്കുന്നു. അതോ, അവർ വാടുന്ന കിരീടവും നാമോ വാടാത്തതും പ്രാപിക്കേണ്ടതിന്നു തന്നേ. (1 കൊരി 9: 25)
ഓർമ്മയ്ക്കായി:- ഞാൻ വേഗം വരുന്നു; നിന്റെ കിരീടം ആരും എടുക്കാതിരിപ്പാന്തക്കവണ്ണം നിനക്കുള്ളതു പിടിച്ചുകൊൾക. (വെളിപാട് 3 :11)