Appam, Appam - Malayalam

ഏപ്രിൽ 27 – ആദരവോടെ ആരാധിക്കുക!

യഹോവെക്കു അവന്റെ നാമത്തിന്റെ മഹത്വം കൊടുപ്പിൻ; കാഴ്ചയുമായി അവന്റെ സന്നിധിയിൽ ചെല്ലുവിൻ; 1 (ദിനവൃത്താന്തം 16 :29)

കർത്താവിനെ എങ്ങനെ ആരാധിക്കണ മെന്ന് സത്യവേദപുസ്തകം നമ്മെ വിശദമായി പഠിപ്പിക്കുന്നു. സ്തോത്ര കാഴ്ചയോട് അവന്റെ സന്നിധാനത്തിൽ വരണമെന്ന് വചനം പറയുന്നു. സ്തോത്രകാഴ്ച എന്ന് പറയുന്നത് സ്നേഹത്തിന്റെ പ്രവർത്തിയാണ്. ഇത് നാം കർത്താവിൽ വച്ചിരിക്കുന്ന സ്നേഹത്തെയും ബഹുമാനത്തെയും പ്രവൃത്തിയിലെ കാണിക്കുന്ന ഒന്നാകുന്നു. ഇത് ആരാധനയുടെ ഒരു ഭാഗമായിരിക്കുന്നു.

യേശുക്രിസ്തു ജനിച്ച സമയത്ത് കിഴക്കിൽ നിന്ന് ശാസ്ത്രിമാർ അവനെ കാണുവാൻ വന്നു, അവർ വെറും കയ്യോടെ അല്ല വന്നത്. കാഴ്ച വസ്തുവോടെ അവനെ കാണ്മാൻവന്നു. ആ വീട്ടിൽ ചെന്നു, ശിശുവിനെ അമ്മയായ മറിയയോടുകൂടെ കണ്ടു, വീണു അവനെ നമസ്കരിച്ചു; നിക്ഷേപപാത്രങ്ങളെ തുറന്നു അവന്നു പൊന്നും കുന്തുരുക്കവും മൂരും കാഴ്ചവെച്ചു. (മത്തായി 2 :11)

നിങ്ങൾ നൽകുന്ന സ്തോത്രകാഴ്ച കൊണ്ട് കർത്താവ് ധനവാൻ ആവുകയില്ല അത് നൽകുന്നത് കൊണ്ട് നിങ്ങൾക്ക് ഹിതമായ കാര്യം അവൻ ചെയ്തു കൊടുക്കുകയില്ല. അത് അവന്റെ പേരിൽ നാം വെച്ചിരിക്കുന്ന സ്നേഹത്തെ വെളിപ്പെടുത്തുന്നു. അത് അവനെ ബഹുമാനിക്കുവാൻ വേണ്ടിയാകുന്നു. ഒരു രാജാവിനെ കാണുവാൻ ചെല്ലുമ്പോൾ സ്നേഹത്തോടെ സമ്മാനങ്ങൾ നാം കൊണ്ട് ചെല്ലും, അത് രാജാവിന്റെ മനസ്സ് തണുപ്പിക്കും, നമ്മിൽ അവന് സ്നേഹം ഉണ്ടാകും, നാം ആവശ്യപ്പെടുന്ന അവൻ സാധിച്ചു നൽകും.

സാധാരണഗതിയിൽ, വിമാന ത്താവളത്തിൽ നാം സ്നേഹിതന്മാരെയോ അധികാരികളെയോ സ്വീകരിക്കുവാൻ ചെല്ലുന്ന സമയത്ത്, അവരുടെ കഴുത്തിൽ മാലയിട്ടു, കയ്യിൽ പൂച്ചെണ്ട് നൽകി, അല്ലെങ്കിൽ  പഴം നൽകി ഇങ്ങനെ പല രീതിയിൽ അവരെ സ്നേഹമായി സ്വീകരിക്കും, ഇത് അവരുടെ മനസ്സിൽ സ്നേഹം ഉളവാക്കും, ചിലപ്പോൾ വളരെ കാലത്ത് വൈരാഗ്യം പോലും ഇല്ലാതെ ആയി തീരും. പഴയ ശത്രുത്വം മാനസിക ബുദ്ധിമുട്ടുകൾ ഇല്ലാതെ ആയിത്തീരും.

അതുപോലെ നിങ്ങൾ കർത്താവിന് ആരാധന ചെയ്യുന്ന സമയത്ത് സ്തോത്രകാഴ്ച കൊണ്ടു ചെല്ലുന്നു എങ്കിൽ, കർത്താവിന്റെ ഹൃദയം സന്തോഷിക്കും, അവന് നൽകുവാൻ പറ്റിയ ഏറ്റവും വലിയ സ്തോത്രകാഴ്ച എന്തെന്ന് നിങ്ങൾക്ക് അറിയാമോ? അവനു നിങ്ങളെ തന്നെ നൽകുന്നത് ആകുന്നു, നിങ്ങളുടെ ഹൃദയത്തെ നൽകുന്നത് മാത്രമല്ല, റോമർ 12 :1 പ്രകാരം നിങ്ങളെ ജീവനുള്ള യാഗമായി അവന്റെ മുൻപിൽ അർപ്പിക്കുന്നത് ആകുന്നു.

ദൈവമക്കളെ നിങ്ങൾക്കുവേണ്ടി കർത്താവ് തന്റെ സ്വന്തം ശരീരം നൽകി, അവസാന തുള്ളി രക്തം വരെ നൽകി. ഈ സ്നേഹത്തിനു തുല്യമായി നിങ്ങൾ അവന് എന്ത് കാഴ്ച നൽകും?

ഓർമ്മയ്ക്കായി: കർത്താവു എനിക്ക് നൽകിയ സകല ഉപകരണങ്ങൾക്കും ഞാൻ അവന് എന്തു നൽകും? രക്ഷയുടെ പാത്രം കയ്യിലെടുത്ത് ഞാൻ അവനെ സ്തുതിക്കും (സങ്കീർത്തനം 116 ::12 -13)

Leave A Comment

Your Comment
All comments are held for moderation.